2014, നവംബർ 7, വെള്ളിയാഴ്‌ച

ജയിച്ചത് കുടിയന്മാരും, സര്‍ക്കാര്‍ ഖജനാവും. .! -- ടി. ജി. വിജയകുമാര്‍



ജയിച്ചത് കുടിയന്മാരും,  സര്‍ക്കാര്‍ ഖജനാവും. .!
---------------------------------------------------------------------- 
ടി. ജി. വിജയകുമാര്‍


അത്താഴം കഴിക്കാന്‍ കയറിയത് സുഹൃത്തിന്റെ നിര്‍ബന്ധം മൂലം ബാര്‍ ഹോട്ടലില്‍ .
തൃശ്ശൂര്‍ പാലിയേക്കര അടുത്ത ദേശീയ പാതയുടെ ഓരത്ത് തന്നെ. 

എല്ലവാര്‍ക്കും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.  സുഹൃത്ത് ഓര്‍ഡര്‍ ചെയ്തത് ഒരു ലാര്‍ജ്.,  വിസ്കി, സിഗ്നേച്ചര്‍.  

അത് ഒറ്റയടിക്ക് വീശിയ ഇഷ്ടന്റെ മുഖം ഇഞ്ചി തിന്ന കുരങ്ങിന്റെ മാതിരിയായി.
എന്തെ,? എന്ത് പറ്റി..?  അല്ലിഷ്ട്ടാ,  'ത്രിഗുണന്‍ റം' മാത്രം അടിക്കുന്ന കക്ഷിയല്ലേ നീ? ഇപ്പൊ എന്താ വിസ്കി..? 

"ഇപ്പൊ കാണിച്ചു തരാം ഒരൂ സൂത്രം"  എന്ന് പറയുമ്പോഴേക്കും വൈയ റ്റര്‍ എത്തി.
വണ്‍ മോര്‍ പ്ലീസ്.., പിന്നെ ഇതിന്റെ ബില്‍ ഇപ്പൊ തന്നെ കൊണ്ട് പോരൂ.  ഇത് വേറെയാ ട്ടോ.

വൈയ റ്റര്‍ അടുത്ത ലാര്‍ജുമായി വന്നു, ബില്ലും ഭവ്യതയോടെ കൊടുത്തു.

ഇനി ഒരു ചെറിയ ബോട്ടില്‍ വേണം...ഈ ലാര്‍ജ് പായ്ക്ക് ചെയ്തു കൊണ്ടുപോകുന്നു, വേഗം ആവട്ടെ.!  
നിങ്ങളുടെ  മാനേജരെയും വിളിക്കൂ.  

വൈയ റ്റര്‍ ഒന്ന് പതറി, 
മാനേജരും എത്തി. 

സുഹൃത്ത് അടങ്ങിയിരുന്നില്ല.
  "എടൊ, ഇത് സിഗ്നേച്ചര്‍ അല്ല, ഏതോ മൂന്നാം കിട സ്പിരിറ്റാണ്. "
ഞാന്‍ എന്നും സിഗ്നേച്ചര്‍ കഴിക്കുന്ന ആളാണ്‌. ടേസ്റ്റ് നന്നായി അറിയാം. അത്  കൊണ്ടാണ് ഇതും ബില്ലും കൊണ്ടുപോകുന്നത്.  
ഇത് സീല്‍ ചെയ്ത പായ്ക്ക് ചെയ്ത നിങ്ങള്‍ തന്നെ തരണം.  ഉപഭോക്തൃ കോടതിയും എക്സൈസും ഒക്കെ ഉണ്ടല്ലോ. . 

രംഗം വഷളാകുമോന്നു ഭയന്ന്‍ ഞാന്‍ വൈയ റ്ററോടു പറഞ്ഞു.  "അദ്ദേഹം എക്സൈസിലെ ഒരു ഉദ്യോഗസ്ഥനാ ട്ടോ..!!

മാനേജര്‍ കൂടുതല്‍ ഭവ്യത കാണിച്ചു. " സര്‍, ഇതൊക്കെ മാതിയാവും ഇവിടെ. ദേശീയ പാതയല്ലേ..? വരുന്നവര്‍ പലരും സ്ഥിരം ആളുകളല്ലല്ലോ..., സാറിനു വേറെ കൊണ്ടുത്തരാം ഇതിന്റെ ബില്‍ കൊടുക്കണ്ട.  "

 ഉടന്‍ കാര്യങ്ങള്‍ തകൃതിയില്‍ നീങ്ങി ഒറിജിനല്‍  സിഗ്നേച്ചര്‍ ഒരു ഫുള്‍ ബോട്ടില്‍ ആനയിക്കപ്പെട്ടു,  ആദരവോടെ. 
 പ്രശനം തീര്‍ന്നു, ബില്ലില്‍ അന്‍പത ശതമാനം ഡിസ്ക്കൌണ്ടും.

ബാര്‍ പൂട്ടാനുള്ള കോടതി വിധി വന്നപ്പോള്‍ ഈയുള്ളവന്‍ അതിനെ സ്വാഗതം ചെയ്യുന്നത് ഈ അനുഭവം ഉള്ളത് കൊണ്ടാണ്.

കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ ഔട്ട്‌ലെറ്റില്‍ നിന്നും നല്ല മദ്യം  വാങ്ങി കഴിക്കാം. അതിന്റെ നികുതി കൃത്യമായി സര്‍ക്കാരില്‍ ചെല്ലും. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട്‌ അനുസരിച്ച് 
മദ്യവില്പന കുറഞ്ഞു., പക്ഷെ നികുതി കൂടി.  എന്ന് പറഞ്ഞാല്‍ എന്താ അര്‍ഥം. ബാറുകളില്‍ വില്‍ക്കുന്നത് വ്യാജ മദ്യം ആയിരുന്നു എന്നും ഇതിന്റെ നികുതി സര്‍ക്കാരില്‍ ചെല്ലുന്നില്ല എന്നുമല്ലേ..?   

അതെ സമയം മദ്യവില്പന കുറയുകയും നികുതി വരുമാനം കൂടുകയും ചെയ്തു എന്ന് പറഞ്ഞാല്‍ നല്ല മദ്യം വില്‍ക്കുന്നു എന്നും, അത് കുടിക്കുന്ന കുടിയന്മാര്‍ ഭാഗ്യവാന്മാര്‍ എന്നുമല്ലേ..?  അതിന്റെ പൂര്‍ണമായ വരുമാനം സര്‍ക്കാരില്‍ എത്തുന്നൂ എന്നുമല്ലേ...? 

സര്‍ക്കാരിനും  കുടിയന്മാര്‍ക്കും ഇടയ്ക്ക് 'ബാര്‍ മാഫിയ ' യുടെ കൊള്ള നിര്‍ത്തപ്പെട്ടൂ എന്നല്ലേ..?  

ഒപ്പം എന്തിനും ഏതിനും അമിത വില കൊടുത്ത് ഓരോ സ്മാള്‍ അടിക്കാന്‍ ബാറില്‍ കയറുന്ന കുടിയന്മാരും നിയന്ത്രിക്കപ്പെടുന്നൂ.

ഫൈവ് സ്റ്റാര്‍/ ഫോര്‍ ഒക്കെ ഉപയോഗിക്കുന്നത് കാശുള്ളവരും ടൂറിസ്റ്റുകളുമാണ്. അത് നല്ല രീതിയില്‍ അങ്ങിനെയും നടക്കട്ടെ.

ഇവിടെ തോറ്റതു സര്‍ക്കാരും ബാര്‍ മാഫിയയുമാണ്‌.

ജയിച്ചത് കുടിയന്മാരും,  സര്‍ക്കാര്‍ ഖജനാവും. 

വി എം. സുധീരനും കോടതിക്കും ഒരു കീജെയ് കൂടി..!

-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ